Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Block Panchayat

Palakkad

ജനങ്ങളുടെ പരാതിപരിഹാരത്തിന് ഓഫീസ് തുറന്ന് ബ്ലോക്ക് പഞ്ചായത്ത് മെന്പർ

വടക്കഞ്ചേരി: ജനങ്ങളുടെ പരാതികൾ സ്വീകരിക്കാനും പരിഹാര നടപടികൾക്കുമായി ഡിവിഷന്‍റെ സെന്‍ററിൽ സ്വന്തം ചെലവിൽ ഓഫീസ് തുറന്ന് അഞ്ചുമൂർത്തിമംഗലത്തെ ബ്ലോക്ക് മെന്പർ ശ്രീനാഥ് വെട്ടത്ത്.

നായരങ്ങാടിയിലാണ് ഓഫീസ് തുറന്നിട്ടുളളത്. ഓഫീസ് ഉദ്ഘാടനം വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് സി.പ്രസാദ് നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് ശശികല, ജനപ്രതിനിധികൾ, നേതാക്കൾ, നാട്ടുകാർ പങ്കെടുത്തു. രാവിലെ പത്തുമുതൽ വൈകുന്നേരം നാലു വരെ ഓഫീസ് പ്രവർത്തിക്കുമെന്ന് മെംബർ ശ്രീനാഥ് പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്തിൽനിന്നും ജനങ്ങൾക്ക് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങൾക്കുമുള്ള അപേക്ഷ സമർപ്പിക്കാനും മറ്റു പരാതി പരിഹാരങ്ങൾക്കും ഓഫീസ് പ്രയോജനപ്പെടുത്താനാണ് മെന്പറുടെ തീരുമാനം. എല്ലാ സേവനങ്ങളും സൗജന്യമാണെന്ന് എഴുതിവച്ചിട്ടുണ്ട്. പത്തുകിലോമീറ്റർ ദൂരമുള്ള ബ്ലോക്ക് ഓഫീസിലേക്ക് പോകാനുള്ള ധനനഷ്ടവും സമയനഷ്ടവും ഇതുവഴി ജനങ്ങൾക്ക് ഇല്ലാതാക്കാനാകും.

Kerala

വടക്കാഞ്ചേരി വോട്ടുകോഴ: വിജിലൻസ് റിപ്പോർട്ട് ഇന്ന്

തൃശൂര്‍: വടക്കാഞ്ചേരി കോഴ ആരോപണത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്നു സമര്‍പ്പിക്കും.

വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനില്‍നിന്നു ലീഗ് സ്വതന്ത്രനായി വിജയിച്ച ഇ.യു. ജാഫർ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിനു വോട്ട് ചെയ്യുകയും വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിട്ടുനിൽക്കുകയും ചെയ്തിരുന്നു. തുടർന്ന് 50 ലക്ഷം രൂപ സിപിഎം വാഗ്ദാനം ചെയ്തതായുള്ള ജാഫറിന്‍റെ ഓഡിയോ പുറത്തുവന്നിരുന്നു.

സംഭവത്തിൽ അടാട്ട് പഞ്ചായത്ത് പ്രസിഡന്‍റ് അനിൽ അക്കര വിജിലൻസിനെ സമീപിച്ചിരുന്നു. ഈ കേസിലാണു വിജിലൻസ് ഇന്നു റിപ്പോർട്ട് സമർപ്പിക്കുക.
രണ്ട് എംഎൽഎമാർക്ക് പങ്കുണ്ടെന്ന് ആരോപണം

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ എംഎൽഎമാരായ എ.സി. മൊയ്തീന്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി എന്നിവർക്കു പങ്കുണ്ടെന്ന ആരോപണവുമായി കോഴ സംബന്ധിച്ച ഫോണ്‍ സംഭാഷണം പുറത്തുവിട്ട പി.ഐ. ഷാനവാസ്. വള്ളത്തോള്‍ നഗര്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‌റുകൂടിയാണു ഷാനവാസ്.

തെരഞ്ഞെടുപ്പുഫലം പുറത്തുവന്നശേഷം എ.സി. മൊയ്തീന്‍റെയും സേവ്യര്‍ ചിറ്റിലപ്പിള്ളിയുടെയും ദൂതൻ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ വിജയിച്ച ലീഗ് സ്വതന്ത്രൻ ഇ.യു. ജാഫറുമായി ബന്ധപ്പെട്ടെന്നാണ് ആരോപണം. അതിനുശേഷമാണു ഡീൽ ഉറപ്പിച്ചതെന്നും പറയുന്നു. തെരഞ്ഞെടുപ്പുഫലം പുറത്തുവന്നശേഷമുള്ള ജാഫറിന്‍റെ ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിച്ചാല്‍ എ.സി. മൊയ്തീന്‍റെ പങ്ക് മനസിലാകും. തന്‍റെ കൈവശമുള്ള ഫോണ്‍ സംഭാഷണം വിജിലന്‍സിനു കൈമാറും. രാഷ്‌ട്രീയമായി വിഷയത്തെ നേരിടാനാണു തീരുമാനം. ജനാധിപത്യത്തെ അട്ടിമറിക്കുന്ന രീതി തുടരാന്‍ അനുവദിക്കില്ലെന്നും സംഭവത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഷാനവാസ് കൂട്ടിച്ചേര്‍ത്തു.

വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനില്‍നിന്നു ലീഗ് സ്വതന്ത്രനായി വിജയിച്ച ഇ.യു. ജാഫർ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിനു വോട്ട് ചെയ്യുകയും വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിട്ടുനിൽക്കുകയും ചെയ്തിരുന്നു. തുടർന്ന് 50 ലക്ഷം രൂപ സിപിഎം വാഗ്ദാനം ചെയ്തതായുള്ള ജാഫറിന്‍റെ ഫോൺ സംഭാഷണത്തിന്‍റെ ശബ്ദരേഖ പുറത്തുവരികയും ചെയ്തു. സംഭവത്തിൽ അടാട്ട് പഞ്ചായത്ത് പ്രസിഡന്‍റ് അനിൽ അക്കര വിജിലൻസിനെ സമീപിച്ചതിനെത്തുടർന്ന് വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

District News

നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് : മിനി ടോമി കരിയിലക്കുളം പ്രസിഡന്‍റ്,സി.എസ്. യശോധരൻ വൈസ് പ്രസിഡന്‍റ്

നെടുങ്കണ്ടം: നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായി കോണ്‍ഗ്രസിലെ മിനി ടോമി കരിയിലക്കുളവും വൈസ് പ്രസിഡന്‍റായി കോണ്‍ഗ്രസിലെതന്നെ സി.എസ്. യശോധരനും അധികാരമേറ്റു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ബീനാ ബിജുവും വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് -എമ്മിലെ വിപിന്‍ അഗസ്റ്റിനുമായിരുന്ന എതിർ സ്ഥാനാർഥികൾ.

മിനി ടോമിയും സി.എസ്. യശോധരനും മുമ്പ് പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്‍റുമാരായിരുന്നു. കാഞ്ഞിരപ്പള്ളി രൂപത മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, മാതൃവേദി മുന്‍ രൂപത സെക്രട്ടറി എന്നീ നിലകളില്‍ മിനി പ്രവര്‍ത്തിച്ചിട്ടുണ്ട്.


പാമ്പാടുംപാറ ഡിവിഷനില്‍നിന്നാണ് ഇക്കുറി ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രാമക്കല്‍മേട് ഡിവിഷനില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട സി.എസ്. യശോധരന്‍ കോണ്‍ഗ്രസ് നെടുങ്കണ്ടം ബ്ലോക്ക് പ്രസിഡന്‍റാണ

Kerala

ബ്ലോക്ക് പഞ്ചായത്തിൽ മുന്നണി ധാരണ തെറ്റിച്ച് വോട്ട് ചെയ്തു; ആർജെഡി അംഗത്തിന് സസ്പെൻഷൻ

കോഴിക്കോട്: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്ത ആർജെഡി അംഗത്തെ സസ്പെന്‍റ് ചെയ്തു. വടകര ബ്ലോക്ക് പഞ്ചായത്തിൽ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ തുടർന്നാണ് നടപടിയുണ്ടായിരിക്കുന്നത്.

രജനി തെക്കെ തയ്യിലിനെതിരെയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് പിന്നാലെ ആർജെഡി നടപടി എടുത്തത്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുകയും പാർട്ടി ഏൽപിച്ച ഉത്തരവാദിത്വം നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയതിനുമാണ് സസ്പെൻഷൻ.

ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ മുന്നണി ധാരണ തെറ്റിച്ച രജനി തെക്കെ തയ്യിൽ യുഡിഎഫ് ജനകീയ മുന്നണി സ്ഥാനാർഥി കോട്ടയിൽ രാധാകൃഷ്ണനാണ് വോട്ട് ചെയ്തത്. രാധാകൃഷ്ണൻ വിജയിക്കുകയും ചെയ്തിരുന്നു.

Kerala

തദ്ദേശ സ്ഥാപനങ്ങളിൽ അധ്യക്ഷൻമാരെ ഇന്ന് തെരഞ്ഞെടുക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഗ്രാമ പഞ്ചായത്തുകളിലേക്ക് അധ്യക്ഷൻമാരെ ഇന്ന് തെരഞ്ഞെടുക്കും. ഗ്രാമ പഞ്ചായത്തുകൾ കൂടാതെ ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും തെരഞ്ഞെടുപ്പും ഇന്ന് നടക്കും.

രാവിലെ 10.30ന് ആണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ആരംഭിക്കുക. ഉച്ചയ്ക്ക് 2.30ന് വൈസ് പ്രസിഡന്‍റിനായുള്ള തെരഞ്ഞെടുപ്പും നടക്കും. സംസ്ഥാനത്ത് പലയിടത്തും തെരഞ്ഞെടുപ്പിൽ‌ വിമതന്മാർ നിർണായകമാകും.

941 പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ,14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി അഞ്ച് മുതൽ ഏഴു വരെ നടക്കും.

 

District News

ബ്ലോക്ക് പഞ്ചായത്ത് സാരഥികൾ

നെടുങ്കണ്ടം

  1. രാജാക്കാട് വിപിൻ സി. അഗസ്റ്റിയൻ (എൽഡിഎഫ്), 2. എൻ.ആർ.സിറ്റി - പി. രാജാറാം (എൽഡിഎഫ്), 3. രാജകുമാരി - ജിഷ ബിജു (യുഡിഎഫ്), 4. സേനാപതി - ജെസി ബാബു (എൽഡിഎഫ്), 5. ചെമ്മണ്ണാർ - ബീനാ ബിജു (എൽഡിഎഫ്), 6. പാറത്തോട് - ശ്രീലതാ ബിനീഷ് (എൽഡിഎഫ്), 7. കോന്പയാർ - കെ.ആർ. രാമചന്ദ്രൻ (യുഡിഎഫ്), 8. തൂക്കുപാലം - ഷിംല ബീവി (യുഡിഎഫ്),9. രാമക്കൽമേട് - സി.എസ്. യശോധരൻ (യുഡിഎഫ്), 10. കന്പംമെട്ട് - കെ.കെ.കുഞ്ഞുമോൻ (യുഡിഎഫ്), 11. പാന്പാടുംപാറ - മിനി ടോമി (യുഡിഎഫ്), 12. ബാലഗ്രാം - ഷൈജ സണ്ണി (യുഡിഎഫ്), 13. നെടുങ്കണ്ടം - സോണിയ മാർട്ടിൻ (യുഡിഎഫ്), 14. പൊന്നാമല - മുകേഷ് മോഹനൻ (യുഡിഎഫ്).
  2. സ്വതന്ത്രന്‍റെ നിലപാട്
    പള്ളിവാസലില്‍ നിര്‍ണായകം
  3. അടിമാലി: പള്ളിവാസല്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ചുജയിച്ച വര്‍ഗീസ് കാവുങ്കലിന്‍റെ നിലപാട് നിർണായകം. പള്ളിവാസല്‍ പഞ്ചായത്ത് ആര് ഭരിക്കണമെന്ന കാര്യം വര്‍ഗീസ് കാവുങ്കൽ തീരുമാനിക്കും. 14 സീറ്റുകളുള്ള പഞ്ചായത്തില്‍ ഏഴു സീറ്റുകളിൽ യുഡിഎഫും ആറു സീറ്റുകളില്‍ എല്‍ഡിഎഫും വിജയിച്ചു. യുഡിഎഫിനൊപ്പം വര്‍ഗീസ് നിന്നാല്‍ പഞ്ചായത്തു ഭരണം യുഡിഎഫിനാകും. വര്‍ഗീസിന്‍റെ പിന്തുണ എല്‍ഡിഎഫിനെങ്കില്‍ പ്രസിഡന്‍റിനെ നിശ്ചയിക്കാൻ നറുക്കെടുപ്പ് വേണ്ടിവരും.

  4. 22 വോട്ടിനാണ് വര്‍ഗീസ് കാവുങ്കല്‍ വിജയിച്ചത്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരത്തിനിറങ്ങിയ വര്‍ഗീസ് അന്ന് 21 വോട്ടിന് പരാജയപ്പെട്ടിരുന്നു. ഏഴു സ്ഥാനാര്‍ഥികളായിരുന്നു ഇത്തവണ പള്ളിവാസല്‍ പഞ്ചായത്തിലെ പതിമൂന്നാം മത്സരിച്ചത്.

District News

ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൽ മൾട്ടി സെൻസറി പാർക്ക് ‍യാഥാർഥ്യമായി

കുറവിലങ്ങാട്: ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തിലുള്ള സമന്വയ മൾട്ടി സെൻസറി പാർക്ക് യാഥാർഥ്യമായി. ഭിന്നശേഷിയുള്ള കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പാർക്കും സെൻസറി പാർക്കുകളും പൂർത്തീകരിച്ചു.

എംസി റോഡരികിൽ പട്ടിത്താനത്തുള്ള 20 സെന്‍റ് സ്ഥലത്താണ് സമന്വയ തയാറാക്കിയിട്ടുള്ളത്. 2008ൽ ബ്ലോക്ക് പഞ്ചായത്ത് വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കെട്ടിടത്തിന്‍റെ പ്രവർത്തനം നിലച്ചപ്പോൾ ഭിന്നശേഷിയുള്ള കുട്ടികൾക്കുവേണ്ടി വിനിയോഗിക്കുന്നതിന് സർക്കാരിലേക്ക് അപേക്ഷ സമർപ്പിച്ച് അംഗീകരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പദ്ധതി നിർവഹണം നടത്തിയത്.

25 കുട്ടികൾക്ക് ആഴ്ചയിൽ രണ്ടു പ്രാവശ്യം ഫിസിയോതെറാപ്പിയും ആഴ്ചയിൽ ഒരു പ്രാവശ്യം സ്പീച്ച് തെറാപ്പിയും എല്ലാ ദിവസവും ഓട്ടിസം ഡെവലപ്മെന്‍റ് തെറാപ്പിയും നൽകുന്നുണ്ട്.

മൾട്ടി സെൻസറി ഔട്ട് ഡോർ പാർക്കിന്‍റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഹേമലത പ്രേംസാഗർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാജു ജോൺ ചിറ്റേത്ത്, പഞ്ചായത്ത് പ്രസിഡന്‍റ് അംബിക സുകുമാരൻ, വൈസ് പ്രസിഡന്‍റ് ഡോ. സിന്ധുമോൾ ജേക്കബ്, ജില്ലാ പഞ്ചായത്തംഗങ്ങളായ നിർമല ജിമ്മി, പി.എം മാത്യു, സിഡിപിഒ അംബിക, കൊച്ചുറാണി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

Latest News

Corehub Up